കേരള മാതൃകയുടെ സമഗ്ര പ്രതിഫലനം : കേരളീയം

കേരളം കാണാൻ പോകുന്ന ഏറ്റവും വലിയ ആഘോഷമായ കേരളീയം നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത്.

കേരളത്തിന്റെ പുരോഗതിയും നേട്ടങ്ങളും സാംസ്കാരിക പാരമ്പര്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം.സെമിനാറുകൾ, പ്രദർശനങ്ങൾ, കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷണ മേളകൾ തുടങ്ങിയവ 40-ലധികം വേദികളിലായി നടക്കും.

കാര്യപരിപാടികൾ

കേരളത്തെ അനുഭവിച്ചറിയാം

കേരളത്തിന്റെ വികസന സാംസ്‌കാരിക നേട്ടങ്ങളെയും സാമൂഹിക മുന്നേറ്റങ്ങളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള വേദിയാണ് കേരളീയം 2023. അന്താരാഷ്ട്രതലങ്ങളിൽ വരെ അംഗീകരിക്കപ്പെട്ട കേരളത്തിന്റെ സാമൂഹിക വികസന മാതൃകയുടെ നേർകാഴ്ചയാകും കേരളീയം. വിദ്യാഭ്യാസം മുതൽ വികസന സമീപനം വരെ ഇവിടെ വ്യത്യസ്തമാണ്, നവോത്ഥാനം, ഭൂപരിഷ്കരണം, ജനകീയാസൂത്രണം, അതിദാരിദ്ര നിർമാർജനം, സമ്പൂർണ സാക്ഷരത, പൊതുജനാരോഗ്യ സംരക്ഷണം, എല്ലാവർക്കും പാർപ്പിടം തുടങ്ങിയ സമസ്ത നേട്ടങ്ങളെ ലോകശ്രദ്ധയിലെത്തിച്ച് സംസ്ഥാനത്തെ സാമൂഹ്യ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണിത്. കേരളത്തിന്റെ രുചി വൈവിധ്യങ്ങൾ, സംസ്കാരം, ചരിത്രം, വികസന പുരോഗതി, സാമൂഹിക മുന്നേറ്റങ്ങൾ, സിനിമ, സാഹിത്യം എന്നിവ അടുത്തറിയാനുമുള്ള വലിയ വേദിയാകും ഇത്.

 

 

 

ടെസ്റ്റിമോണിയൽസ്

”സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും നാടായ കേരളത്തെക്കുറിച്ചും, നമ്മൾ നേടിയ നേട്ടങ്ങളെക്കുറിച്ചും നമ്മുടെ ഭാവി വികസന കാഴ്ചപ്പാടുകളെക്കുറിച്ചുമെല്ലാം ലോകത്തെ അറിയിക്കാനും വികസിത രാഷ്ട്രങ്ങളിൽ നിന്നും അന്താരാഷ്ട്ര പ്രസിദ്ധരായവരിൽ നിന്നുമുൾപ്പടെയുള്ള ആശയ വിവര കൈമാറ്റങ്ങൾക്കുമുള്ള വേദിയാണ് കേരളീയം.”

ശ്രീ. പിണറായി വിജയൻ

ശ്രീ. പിണറായി വിജയൻ, ബഹു. കേരളാ മുഖ്യമന്ത്രി

”ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്ന നാടാണ് കേരളം. കേരള വികസന മാതൃകയുടെ തനിമയും പെരുമയും അതിര്‍ത്തികള്‍ കടന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സാംസ്കാരികവും ചരിത്രപരവുമായ കേരളത്തിന്റെ പ്രത്യേകതകളും നാം കൈവരിച്ച നേട്ടങ്ങളും ലോകത്തിനുമുന്നിലെത്തിക്കാന്‍ കേരളീയത്തിനു കഴിയും. വിനോദസ‍ഞ്ചാരവും വാണിജ്യവും കൂടുതല്‍ ശക്തിപ്പെടുത്താനുമാകും. വിജ്ഞാന സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തി സുസ്ഥിരമായ വികസന പന്ഥാവ് സൃഷ്ടിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ നേട്ടങ്ങളെ ലോകത്തിനു മുന്നില്‍ ‘കേരളീയം’ അവതരിപ്പിക്കും.”

ശ്രീ കെ. എൻ. ബാലഗോപാൽ

ശ്രീ കെ. എൻ. ബാലഗോപാൽ, ബഹു. ധനകാര്യ വകുപ്പ് മന്ത്രി

”മലയാളി സമൂഹം ഇന്ന് ലോകത്തെല്ലായിടത്തുമായി വ്യാപിച്ചു കിടക്കുന്നു. ലോകമലയാളി എന്ന പ്രയോഗം ഈ വ്യാപനത്തെ അഭിസംബോധന ചെയ്യുന്നു.താൻ നിലകൊള്ളുന്ന സമൂഹത്തിന്റെ ഉന്നമനത്തിന് സർവതും സമർപ്പിക്കുക എന്നത് മലയാളിയുടെ സഹജ സ്വഭാവമാണ്. മലയാളി എത്താത്ത ഇടങ്ങൾ ഇല്ല. മലയാളിയ്ക്ക് ചന്ദ്രനിൽ ചായക്കട ഉണ്ടെന്നത് ആ അർത്ഥത്തിൽ വെറും തമാശ അല്ല.മലയാളിയുടെ ആഗോളതലത്തിലുള്ള മുന്നോട്ടുപോക്കിന് ``കേരളീയം``ഊർജം പകരും എന്നതിൽ തർക്കമില്ല.”

ശ്രീ വി. ശിവൻകുട്ടി

ശ്രീ വി. ശിവൻകുട്ടി, ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി

”സമകാലിക കേരളത്തില്‍ വായനയുടെ പുതുവസന്തം വിരിയുകയാണ്. പുസ്തകങ്ങള്‍ വലുതായിക്കൊണ്ടേയിരിക്കുന്നു. ഇനിയും ധാരാളം പുസ്തകങ്ങള്‍ വരട്ടെ”

ശ്രീ. എം.ടി. വാസുദേവന്‍ നായര്‍

ശ്രീ. എം.ടി. വാസുദേവന്‍ നായര്‍,

”എവിടെ പോയാലും തിരികെ വീട്ടിലേക്ക് വരാനുള്ള മലയാളിക്ക് മാത്രമുള്ള പ്രത്യേകതയാണ്. ഹോം ലവിംഗ് സ്വഭാവം മലയാളിക്കുള്ളതു പോലെ മറ്റാര്‍ക്കുമില്ല. വീട്, സ്ഥലം നമ്മുടെ ചുറ്റുപാട് എന്നിവയെക്കുറിച്ച് അഭിമാനമുള്ള മറ്റൊരു സമൂഹമില്ല.”

ശ്രീ. കെ.എല്‍. മോഹന വര്‍മ്മ

ശ്രീ. കെ.എല്‍. മോഹന വര്‍മ്മ,

”കേരളം എന്നു കേള്‍ക്കുമ്പോള്‍ സാമൂഹ്യപരമായി മുന്നേറ്റം കൈവരിച്ച ഒരു പ്രദേശമാണ് ഓര്‍മ്മ വരിക. വികസിതമായ പൊതുസമൂഹമുള്ള പുസ്തകങ്ങള്‍ വായിക്കുന്ന സിനിമകള്‍ കാണുന്ന സംവാദങ്ങളില്‍ ഏര്‍പ്പെടുന്ന, മാധ്യമങ്ങളുടെ ശക്തമായ സാന്നിധ്യമുള്ള ഇടം ഇവയെല്ലാമാണ് കേരളം.”

ശ്രീ. സിദ്ധാര്‍ഥ് വരദരാജന്‍

ശ്രീ. സിദ്ധാര്‍ഥ് വരദരാജന്‍,

വിലാസം

കേരളീയം
കനകക്കുന്ന് കൊട്ടാരം
തിരുവനന്തപുരം.

ഫോൺ: 6282013866
ഇ-മെയിൽ: keraleeyam2023official[at]gmail[dot]com

Skip to content